നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രി; ഉടൻ ഗവർണറെ കാണും, സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാവും

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ എൻ.ഡി.എ തിരഞ്ഞെടുത്തു. തുടർച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാവുന്നത്.

ദിവസങ്ങൾ നീണ്ട് അനിശ്ചിതത്വത്തിനൊടുവിലാണ് എൻ.ഡി.എ യോഗം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രിയാകും.

നിതീഷ് ഉടൻ ഗവർണറെ കാണും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിൻറെ മേൽനോട്ടത്തിലായിരുന്നു യോഗം. എൻ.ഡി.എയിൽ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു.

ബിഹാർ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനെക്കാൾ കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടിയതിന് പിന്നാലെ ആഭ്യന്തരമുൾപ്പടെയുള്ള പ്രധാന വകുപ്പുകൾ പാർട്ടി ആവശ്യപ്പെട്ടിരുന്നു.

ജെ.ഡി.യുവിന് തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. 243 അംഗ നിയമസഭയിൽ 122ആണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍