പെരിന്തല്‍മണ്ണ കൊളത്തൂര്‍ വാടകക്ക് താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍ 45, പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ 33 എന്നിവരാണ് തൊണ്ടി മുതലുകള്‍ സഹിതം പിടിയിലായത്. ഈ മാസം 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് മുണ്ട സ്വദേശിയുടെ പരാതിയിൽ വഴിക്കടവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കുറച്ചു ദിവസമായിട്ട് കരിമ്പ് ജ്യൂസ് കച്ചവടം നടത്താതെ മെഷീ റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മോഷണസംഘം പട്ടാപ്പകൽ മെഷീൻ മോഷ്ടിച്ച് സംശയം തോന്നാതിരിക്കാന്‍ മറ്റ് ആക്രി വസ്തുക്കളുടെ കൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വഴിക്കടവ് പോലീസും നിലമ്പൂർ സബ് ഡിവിഷൻ ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ ആക്രി സാധനങ്ങൾ എടുക്കുവാൻ ഒരു സംഘം നിലമ്പൂർ വഴിക്കടവ് എടക്കര ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്നതായും പ്രതികൾ പെരിന്തൽമണ്ണ കൊളത്തൂർ ഭാഗത്തേക്ക് പോയതായും കണ്ടെത്തി. പിടിയിലായ ഹുസ്സൈന്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി നിരവധി കേസ്സുകളിള്‍ പ്രതിയായ ആളാണ്.
നിലമ്പൂർ ഡിവൈഎസ്പി ഷാജു കെ എബ്രഹാമിന്‍റെ നിർദ്ദേശപ്രകാരം വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ ബഷീറിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കൊളത്തൂരിലുള്ള ആക്രി മാര്‍ക്കറ്റില്‍ നിന്നും വാഹനം വാടകക്കെടുത്ത് മോഷണം നടത്തി മുതലുകള്‍ അതേ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയ പ്രതികള്‍ ഇത്തരം നിരവധി കരിമ്പ് ജ്യൂസ് മെഷീനുകളും മറ്റു വിലപിടിപ്പുള്ള ആക്രി വസ്തുക്കളും മോഷണം ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരായ അബൂബക്കർ നാലകത്ത്,റിയാസ് ചീനി, പ്രശാന്ത്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എം അസൈനാർ, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ജിയോ ജേക്കബ്, ടി. നിബിൻ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. വഴിക്കടവ് പൊലീസ് സബ് ഇൻസ്പെക്ടർ തോമസുകുട്ടി സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതി ഹാജരാക്കി റിമാന്‍റ് ചെയ്തു
0 അഭിപ്രായങ്ങള്‍